Tuesday, March 9, 2010

ആദമിന്റെ വാരിയെല്ല്

1911 - ല്‍ ക്ലാര സെത്കിന്‍ തുടങ്ങി വച്ചതാണ് ഇപ്പോള്‍ ശതാബ്ദി ആഘോഷിക്കുന്ന വനിതാ ദിനം.
ഓര്‍മിക്കാനും ഓമനിക്കാനുമാണ് നാം ദിനങ്ങള്‍ ആഘോഷിക്കുന്നത്. ആദമിന്റെ കാലം തൊട്ടേ പുരുഷന്മാരുടെ
അനു നിമിഷമുള്ള ചിന്തകളില്‍ സ്ത്രീകളുണ്ട്. എന്നിട്ടും തങ്ങളെ ഓര്‍ക്കുന്നതിനു സിനിമ കണ്ടും , സാരി ഉടുത്തും, മത്സരങ്ങള്‍ സംഘടിപ്പിച്ചും വനിതകള്‍ വനിതാ ദിനം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു.

കേറും ഞങ്ങള്‍ തെങ്ങിന്മേല്‍
ഞങ്ങള്‍ ഓടിക്കും ഓട്ടോറിക്ഷ
എന്ന് മുദ്രാവാക്യം വിളിക്കുന്ന ലലനാമണികള്‍ എന്ത് കൊണ്ട് ഒരു പുരുഷ ദിനം ഇല്ലന്ന് ഓര്‍ക്കുന്നില്ല.
ആദാമിന്റെ വാരിയെല്ല് കൊണ്ട് സൃഷ്ടിച്ചത് ആയതിനാല്‍ വനിതകള്‍ക്ക് വോട്ടവകാശം
വേന്നമെന്നു ആദ്യമായി വാദിച്ചത് ബ്രിട്ടീഷുകാരനായ ജോണ്‍ സ്ട്യുവര്റ്റ് മില്‍ ആണ്. അന്ന് തൊട്ടു ഇന്ന് വരെ ഫെമിനിസ്റ്റുകളും വനിതാ പ്രസ്ഥാനങ്ങളും ആഞ്ഞു പരിശ്രമിച്ചിട്ടും ഭൂരിഭാഗം വനിതകളും സമൂഹത്തിന്റെ അടിത്തട്ടില്‍ തന്നെ ജീവിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്.
ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകളുടെ പ്രശസ്തി വര്‍ധിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തികള്‍ വേണ്ടത്ര ഫലിക്കുന്നില്ല എന്നത് വ്യക്തമാകുന്നത് അമ്മായി മീശ വച്ചാല്‍ അമ്മാവന്‍ ആവില്ല എന്നതാണ്.
കഴിവുറ്റ നേതൃപാടവവും ആര്‍ജവമുള്ള ആശയ വിനിമയ പാടവവും കൊണ്ട് സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് സ്ത്രീകള്‍ കടന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അതിനു വേണ്ട പ്രോത്സാഹനവും
അവസരങ്ങളും ആണ് നാം അവര്‍ക്ക് വേണ്ടി ഒരുക്കേണ്ടത്. അവരുടെ ജീവിത നിലവാരം ഉയരുന്നതിന് നിലവില്‍ ഉള്ള വ്യവസ്ഥിതിയെ പൊളിചെഴുതാനും നാം തയ്യാറാകണം.

അനുബന്ധം:
സ്ത്രീകള്‍ക്ക് 33 % സംവരണം നല്‍കുന്ന വനിതാ സംവരണ ബില്ലിനെ ചൊല്ലിയുള്ള കയ്യാങ്കളി വനിതാ ദിനത്തിന്റെ പൊലിമ കുറച്ചു.ഭാരതീയ വനിതകള്‍ക്കുള്ള ഒരു അവിസ്മരണീയ വനിതാ ദിന സമ്മാനമാണ് രാജ്യ സഭയിലെ കോലാഹലങ്ങളില്‍ നഷ്ടമായത്. അതെ സമയം കാതറിന്‍ ബിഗ്ലോ മികച്ച സംവിധായകക്ക് ഉള്ള ഓസ്കാര്‍ അവാര്‍ഡ്‌ നേടിയ ആദ്യ വനിതയായതും ഇതേ വനിതാ ദിനത്തില്‍ തന്നെ
എന്നത് വളരെ സന്തോഷം ജനിപ്പിക്കുന്നു.

No comments: