Thursday, March 29, 2012

മദാമ്മ

വളരെ യാദൃശ്ചികമായാണ് കടലോരത്തെ ആ നാടന്‍ ചായക്കടയില്‍ വച്ച് സെല്‍വ മാമനെ പരിചയപ്പെടുന്നത്. ഒരു "ചായ കുടി " എന്നതില്‍ ഉപരി ആ നാടിന്റെ സ്പന്ദനങ്ങള്‍ ആയിരുന്നു ആ ചായകടയ്ക്കു ഉണര്‍വേകിയിരുന്നത്. ചൂടന്‍ ചായക്കൊപ്പം പത്രത്തിലെ ചൂടന്‍ വാര്‍ത്തയായ " ഇറ്റലിക്കാരുടെ വെടിവയ്പ്പ്" ഉയര്‍ത്തിയ ശബ്ദ കോലാഹലങ്ങള്‍ക്ക് ഇടയിലാണ് സെല്‍വ മാമന്‍ പഴയൊരു കഥ എന്നോട് പറയുന്നത്. കടലിനെ സ്നേഹിച്ച, നാട്ടുകാരെയും ഗ്രാമഭംഗിയേയും സ്നേഹിച്ച ഒരു മദാമ്മയുടെ കഥ.  ബ്രഹ്മമുഹൂര്‍ത്തത്തില്‍ അമ്പലത്തില്‍ നിന്നും ഉയരുന്ന സുപ്രഭാതം മുതല്‍

മഞ്ഞണിഞ്ഞ മദാലസ രാവുകളെ വരെ അതിരറ്റു പ്രണയിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു അവര്‍. സെല്‍വ മാമന്റെ 70 മോഡല്‍ ബുള്ളറ്റിന്റെ പിറകില്‍ ഇരുന്നായിരുന്നു മദാമ്മയുടെ നാടുകാണല്‍. ഭാഷയുടെ അതിര്‍ വരമ്പുകളെ ഭേദിച്ച്, മുറി വാക്കുകളിലൂടെയും ആംഗ്യ ഭാഷയിലൂടെയും അവര്‍  ലോക കാര്യങ്ങള്‍ പങ്കു വയ്ച്ചു. സ്വര്‍ണ പണിക്കാരനായ സെല്‍വ മാമന്‍ അതി നൂതന ഫാഷനില്‍ ഉള്ള കമ്മലുകളും മൂക്കുത്തിയുമെല്ലാം അവര്‍ക്ക് നിര്‍മ്മിച്ച്‌ കൊടുത്തിരുന്നു. സെല്‍വ മാമന്റെ പ്രായമായ അമ്മക്ക് "മദാമ്മ" ഒരു അത്ഭുത വസ്തുവായിരുന്നു. മനുഷ്യ ജീവി തന്നെയാണോ എന്നറിയുവാന്‍ അവര്‍ മദാമ്മയെ തൊട്ടും തലോടിയും നോക്കി. തെങ്ങിന്റെ നല്ല ഇളം

കള്ളും കപ്പ പുഴുങ്ങിയതും മുളക് ചമ്മന്തിയും കട്ടന്‍ ചായയും നല്‍കി അവര്‍ മദാമ്മയെ സത്കരിച്ചു. സ്നേഹം നിറഞ്ഞു നിന്ന പുഞ്ചിരിയിലൂടെ മാത്രം അവര്‍ ആശയവിനിമയം നടത്തി. അതിലൂടെ അവര്‍ തകര്‍ക്കാന്‍ ആവാത്ത ഒരു ആത്മബന്ധം  സൃഷ്ട്ടിച്ചു. ഒരു മാസത്തെ അവധിക്കാല ജീവിതത്തിനു ശേഷം "മദാമ്മ" തന്റെ രാജ്യത്തേക്ക് മടങ്ങി.

കാലം പതിറ്റാണ്ടുകള്‍ മുന്നോട്ടു കുതിച്ചു. സെല്‍വ മാമ്മന് പ്രായം എണ്‍പതുകളില്‍ എത്തി. നിനച്ചിരിക്കാതെ ഒരു നാള്‍ തപാലില്‍ ഒരു വലിയ കവര്‍ സെല്‍വ മാമ്മനെ തേടിയെത്തി. ആല്‍ബത്തില്‍ നിന്നും അടര്‍ത്തിയെടുത്ത കുറെ ബ്ലാക്ക്‌ & വൈറ്റ് ഫോട്ടോകളും ഒരു ജോഡി കമ്മലുകളുമാണ് ആ കവറില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പമുള്ള കുറിപ്പില്‍ കാലം തെളിയിച്ച ഒരു വികാരം / അനുഭവം അവര്‍ പകര്‍ത്തിയിരുന്നു:

" To my Goldman,
Its not Love - Its something more than that I have in my heart for YOU!

1 comment:

ടെക്കി said...

Please check:
http://www.facebook.com/Paadapustakam