Sunday, March 18, 2012

ഒന്പതരക്കുള്ള "ലാസ്റ്റ് ബസ്സ്‌"!

എറണാകുളം സൌത്ത് / മാര്‍ച്ച്‌ 16


ബസ്സ്‌ സ്റ്റോപ്പില്‍ പത്തിരുപതു പേരുണ്ട്. സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും മനസിലാക്കാം എല്ലാവരും ലാസ്റ്റ് ബസ്സിലെ സ്ഥിരം യാത്രക്കാര്‍ ആണെന്ന്.

ലോട്ടറി വില്‍പ്പനക്കാര്‍, ചുമട്ടു തൊഴിലാളികള്‍, വഴി വാണിഭം ചെയ്യുന്നവര്‍ മുതല്‍ റിട്ടയര്‍ ചെയ്തതും ചെയ്യാത്തതുമായ സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ആ സ്ഥിരം ഗാങ്ങില്‍ ഉണ്ട്.

"സോമരസ" ത്തിന്റെ ലഹരിയില്‍ ബീഡി പുകച്ചും കപ്പലണ്ടി കൊറിച്ചും അവര്‍ സായാഹ്ന ചര്‍ച്ചകള്‍ക്ക് കൊഴുപ്പേകി.



പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് മുതല്‍ സച്ചിന്റെ നൂറാം സെഞ്ചുറിയെ കുറിച്ച് വരെ അവര്‍ ആധികാരികമായി സംസാരിക്കുന്നു. ബജെറ്റിലെ പ്രധാന നിര്‍ദേശങ്ങളും വായ്പാ നയങ്ങളും ആദായ നികുതിയുടെ ഇളവു പരിധികളും പ്രധാന മേഖലകളിലെ നിര്‍ണായക ഭേദഗതികളുമെല്ലാം ഇവര്‍ക്ക് മന:പാഠം. 3G യും 4G യും ഒന്നുമില്ലാത്ത ഒരു സാദാ മൊബൈല്‍ മാത്രമാണ് അവരുടെ പക്കല്‍ ആകെയുള്ള ഒരു Gadget . എന്നിട്ടും അനുനിമിഷം സംഭവിക്കുന്ന കാര്യങ്ങള്‍ വരെ അവര്‍ കൃത്യമായി അറിയുന്നു ; അവലോകനം ചെയ്യുന്നു. അതേസമയം, മലയാളം ചാനലുകളിലെ ബജറ്റ് ചര്‍ച്ചകളും സോഷ്യല്‍ മീഡിയകളിലെ അപ് ഡെറ്റുകളും വിശകലനം ചെയ്യുമ്പോഴാണ് ലാസ്റ്റ് ബസ്സിലെ ആ "ശരാശരി മലയാളികളുടെ" മഹത്വം മനസ്സിലാവുന്നത്.

ബസ്സില്‍ ഉയര്‍ന്നു കേട്ട അഭിപ്രായങ്ങളുടെയും ചര്‍ച്ചകളുടെയും പത്തിലൊന്ന് പോലും ആഴത്തില്‍ ഉള്ളതല്ല, ആശയ ഗാംഭീര്യമുള്ളതല്ല ചാനലുകളില്‍ സാമ്പത്തിക വിദഗ്ധര്‍ നടത്തിയ ബജറ്റ് അവലോകന പരിപാടികള്‍. 24x7 ഇന്റര്‍നെറ്റിനും സോഷ്യല്‍ മീടിയക്കും മുന്നില്‍ ജീവിച്ചിട്ടും സമൂഹ മനസ്സാക്ഷിയെ തിരിച്ചറിയാനാവാതെ പോകുന്ന ആധുനിക തലമുറയെ താരതമ്യം ചെയ്യുമ്പോഴാണ്, സമൂഹത്തെ തൊട്ടറിയുന്ന, സ്പന്ദനങ്ങള്‍ അറിയുന്ന ആ "ശരാശരി മലയാളികളുടെ" ചിന്താശകലങ്ങള്‍ക്ക് മുന്നില്‍ നാം അറിയാതെ ശിരസ്സു നമിച്ചു പോകുന്നത്...

ദ്വയാര്‍ത്ഥ പദപ്രയോഗത്തിലെ ഫലിതങ്ങളും, ലഹരിയുടെ പ്രചോദനത്താലുള്ള മൂളിപ്പാട്ടുകളും കൊണ്ട് സമ്പന്നമാക്കി, ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട്, കൊച്ചിയുടെ നഗരാതിര്ത്തികളിലേക്ക്
"ഒന്പതരക്കുള്ള "ലാസ്റ്റ് ബസ്സ്‌" യാത്ര തുടരുന്നു...

കാമ്പുള്ള, ജീവനുള്ള ഒട്ടേറെ ചര്‍ച്ചകള്‍ക്ക് സാക്ഷിയായി...

1 comment:

Steephen George said...

It is nice. If you could elaborate it, that may be great!!