ശൂന്യതയുടെയും മടുപ്പിന്റെയും യാന്ത്രിക ശീലങ്ങളുടെയും ചുറ്റുപാടുകള്‍ ടെക്കിയുടെ മനസ്സിനെ ഈയിടെയായി വല്ലാതെ അസ്വസ്ഥമാക്കുന്നു.ആകെ കുഴഞ്ഞു മറിയുന്ന ചിന്തകള്‍. ഭാരിച്ച ജോലിയുള്ള പകലുകളും ഉറക്കമില്ലാത്ത രാവുകളും. ജീവിതത്തില്‍ ആകെയൊരു വെറുപ്പ്. ഒടുവില്‍ ചിന്തകള്‍ വഴിമാറുന്നത് ആത്മഹത്യയിലേക്കും. കുറ്റം പറയാനാവില്ല. നിരന്തരം വിട്ടു വീഴ്ചകള്‍ ചെയ്തു നിര്‍ജീവമായ മനസ്സിന് മറ്റൊരു പോംവഴി കണ്ടെത്താന്‍ പെട്ടെന്ന് സാധിക്കണം എന്നില്ലെല്ലോ. " നമ്മെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല, ജീവിതത്തിനടക്കം" എന്ന ആകര്‍ഷകമായ സന്ദേശമാണ് ആത്മഹത്യ മുന്നോട്ടു വയ്ക്കുന്നത്. "മരണത്തിനപ്പുറമുള്ള ജീവിതത്തെ ക്കുറിച്ചറിയാനുള്ള ആഗ്രഹം" കൊണ്ട് ആത്മാഹുതി ചെയ്തവരുടെ വീണുടഞ്ഞ ചിന്തകളിലൂടെയുള്ള യാത്രയാണ് "ആത്മഹത്യാക്കുറിപ്പുകള്‍ക്ക് പറയാനുള്ള" തില്‍.
ചിന്തകള്‍ മരിക്കുമ്പോള്‍ മനസ്സും മരിക്കുമെങ്കില്‍ ക്രിയാത്മകതയുടെ ഉറവകള്‍ വറ്റി മരവിപ്പുകളിലേക്ക് നീങ്ങുന്ന മനുഷ്യന് പ്രത്യാശയുടെ പൊന്‍കിരണം ആവണം ആത്മഹത്യ. പൊട്ടിത്തെറിക്കാത്ത തീ മലകളും കെട്ടഴിച്ചു വിടാത്ത കൊടുംകാറ്റുകളും എത്ര നാള്‍ നമുക്ക് ഹൃദയത്തില്‍ സൂക്ഷിക്കാനാവും? എന്നാല്‍ ഉരുകുന്ന ആത്മാവിനു മോചനം നല്‍കുവാനും വേട്ടയാടി കൊണ്ടിരിക്കുന്ന വിധി വൈപരീത്യങ്ങള്‍ക്ക് വിരാമമിടുവാനും വേണ്ടി സ്വയം മരണത്തെ സ്വാഗതം ചെയ്യുവാന്‍ പോലും അവകാശമില്ലാത്ത, നിയമ സാധുതയില്ലാത്ത ഒരു നാട്ടില്‍ ആണ് നാം ജീവിക്കുന്നത്. ചില അത്യാവശ്യ ഘട്ടങ്ങളില്‍ അനിവാര്യമായ ദയാവധം പോലും എത്തിക് സിന്‍റെ പേരില്‍ നിഷേധിക്കപെടുന്ന നമ്മുടെ നാട്ടില്‍ ആത്മഹത്യാ ശ്രമം പോലും കുറ്റകരമാകുന്നതില്‍ അത്ഭുത പെടെണ്ടതില്ലല്ലോ. ഇതിലൊരു വിരോധാഭാസവും നമുക്ക് കാണുവാനാകും. യുദ്ധങ്ങളിലും വിപ്ലവ പോരാട്ടങ്ങളിലും പങ്കെടുത്തു ജീവന്‍ ബലി കഴിക്കുന്നവര്‍ രക്തസാക്ഷികളും ധീരന്മാരും യോഗ്യന്മാരുമാണ്. ( അറിഞ്ഞു കൊണ്ട് ജീവന്‍ കളയുന്നതും ആത്മഹത്യയുടെ വകുപ്പില്‍ പെടുന്നതാണ്) ആത്മാഭിമാനത്തിന് വേണ്ടിയും സ്വന്തം മൂല്യങ്ങള്‍ക്ക് വേണ്ടിയും ആത്മഹത്യ ചെയ്‌താല്‍ മോശക്കാരനും ഭീരുവും. ഇതാണല്ലോ ആത്മഹത്യയോടുള്ള നമ്മുടെ യഥാര്‍ത്ഥ സമീപനം.
"എന്നെങ്കിലും നിന്നെ തിരികെത്തരാന്‍
മാലാഖമാര്‍ വിചാരിക്കുന്നില്ല
ഞാന്‍ നിന്നോടൊപ്പം ചേരുകയാണെങ്കില്‍
അവരതില്‍ രോഷകുലരാകുമോ?"
എന്ന ഗ്ലൂമി സണ്ടേയിലെ റെസോ സെറസിന്റെ ആത്മവേദനയുടെ, വിഷാദഭാരം നിറഞ്ഞ വരികള്‍ ലോകമെമ്പാടും ആയിരകണക്കിന് ആളുകളെ നിരാശാഭരിതരാക്കുകയും തീവ്ര വിരഹത്തില്‍ ആഴ്ത്തുകയും ഒടുവില്‍ ആത്മഹത്യയില്‍ കൊണ്ടെതിക്കുകയും ചെയ്തു. അതീവ ഹൃദ്യമായ ഈ വിരഹ ഗാനം "ആത്മഹയാ പ്രേരണയുടെ" പേരില്‍ പതിറ്റാണ്ടുകളോളം ലോകത്തെ ഒട്ടുമിക്ക റേഡിയോ സംഗീത ചാനലുകളിലെ പ്ലേ ലിസ്റ്റുകളില്‍ നിന്ന് വരെ ഒഴിവാക്കിയ ചരിത്രമുണ്ട്. ലോകത്തെ മുഴുവന്‍ കീഴടക്കുന്ന, വെല്ലുവിളിക്കുന്ന മനുഷ്യന്‍ ഈയൊരു സംഗീതത്തെ വെറുക്കുന്നു, ഭയക്കുന്നു. എന്തെന്നാല്‍ മനസ്സ് നിയന്ത്രണാതീതം ആണെല്ലോ. ഈ ഗാനം തങ്ങളുടെ മനസ്സിനെ ചാന്ജല്യപ്പെടുത്തുമെന്നും വിരസ വിഷാദത്തിലേക്ക് കൊണ്ടെത്തിക്കുമെന്നും വിശ്വസിക്കുന്നു. ഏവരെയും ഭയപ്പെടുത്തുന്ന , അലോസരപ്പെടുത്തുന്ന ഏകാന്തതയുടെ വിജനതയെ, വിരസ യാമങ്ങളെ ആസ്വദിക്കാന്‍ കഴിയുമ്പോഴാകാം സര്‍ഗാത്മകതയുടെ ബീജാവാപം നടക്കുന്നത്. ആ ഉന്മാദവസ്ഥയുടെ മൂര്‍ത്തിമത്ഭാവമാകാം ആത്മഹത്യയും.
മാത്രമല്ല, മരിച്ചവരാരും പറഞ്ഞിട്ടുമില്ല , മരിക്കുന്നതിനു മുന്‍പുള്ള ഞങ്ങളുടെ ചിന്തകളും മാനസികാവസ്ഥയും ഇങ്ങനെയൊക്കെ ആയിരുന്നുവെന്ന്. എന്നാല്‍ മരണക്കുറിപ്പുകള്‍ നമ്മോടു പറയുന്നത് പ്രവര്‍ത്തിക്കുവാനും, സ്നേഹിക്കുവാനും, ആശിക്കുവാനും ഒന്നും ഇല്ലാത്തതിന്റെ നിരാശയോടെയാണ് മരണത്തെ പുല്കുന്നതെന്നാണ്. ആ നിരാശയാവാം ഏകാന്തതയെ പ്രണയിക്കുവാന്‍ മനസ്സിന് പ്രേരണ നല്‍കുന്നത് . ആ ഏകാന്തതയില്‍ നിന്നാവാം മഹത്തായ കലാസൃഷ്ടികള്‍ രൂപം കൊള്ളുന്നത്. അങ്ങനെയെങ്കില്‍ ആത്മഹത്യയും ഒരു ഉത്തമ കലാസൃഷ്ടി തന്നെ.
ശരിയാണ്,
അല്‍ബേര്‍ കമു പറഞ്ഞിട്ടുണ്ട് -
ആത്മഹത്യ, ഒരു മഹത്തായ കലാസൃഷ്ടിയെ പോലെ ഹൃദയത്തിനുള്ളിലെ നിശബ്ദതയിലാണ് രൂപം കൊള്ളുന്നതെന്ന്.